2016 നവംബർ 8, ചൊവ്വാഴ്ച

ഞങ്ങള്‍ കണ്ട ചിലര്‍ - 12 സൈപ്രസിലെ ചില സുഹൃത്തുക്കള്‍ - പാകിസ്ഥാനി വിദ്യാര്ഥികളും മറ്റും

ഐക്യരാഷ്ട്ര സഭയുടെ ഊരുവിലക്കു കാരണം വടക്കന് സൈപ്രസ്സിനു മറ്റു രാജ്യങ്ങളുമായി നയതന്ത്ര ബന്ധങ്ങള് ഇല്ല, പാകിസ്താന്‍ ഒഴിച്ച്. തുറ്കി സര്ക്കാര് കൊടുക്കുന്ന പാസ്പോറ്ട്ടും വിസയും ആണു യാത്രാ രേഖകള്. പുറം രാജ്യത്തേക്കു പോകണമെങ്കില് തുറ്കിയിലെ ഏതെങ്കിലും വിമാനത്താ വളത്തില് കൂടിയേ പോകാനും കഴിയുകയുള്ളൂ. സൈപ്രസ്സില് സമൃദ്ധമായി ഉണ്ടാവുന്ന ഓറഞ്ചും മുന്തിരിയും പോലും പുറത്തേക്കു കയറ്റുമതി ചെയ്യാനുള്ള അവസരം അവറ്കു നിഷേധിക്കപ്പെട്ടിരിക്കുന്നു. ജാം ആയോ ജെല്ലി ആയൊ പുറം ലോകത്തിലേക്കു അയച്ചാല് നല്ല ഒരു ധനാഗമ മാറ്ഗമാകുമായിരുന്ന ഇതും സൈപ്രസ്സിലെ ആള്കാറ്കു നിഷേധിക്ക പ്പെട്ടിരിക്കുന്നു.

അവിടെ നടക്കുന്ന ഒരേ ഒരു ബിസിനസ്സ് വിദ്യാഭ്യാസമാണു. യൂണിവേര്സിറ്റി വിദ്യാഭ്യാസം. അഞ്ചോളം പ്രൈവറ്റ് യൂണിവേര്സിറ്റികള് സൈപ്രസ്സില് പ്രവറ്തിക്കുന്നു. എല്ലാം ആകര്ഷകമായ പേരുകളില്. ഞാന്‍ ജോലി ചെയ്ത ലെഫ്കേ യൂറോപ്യന്‍ യൂണിവേറ്സിറ്റി, സൈപ്രസ് അമേരിക്കന് യൂണിവേര്സിറ്റി, എന്നിങ്ങനെ പോകുന്നു അവയുടെ പേരുകള്. തുര്ക്കിയിലെ ചില യൂണിവേറ്സിറ്റികളുടെ കാമ്പസ്സുകളും അവിടെ തുടങ്ങിയിട്ടുണ്ടു. ഉദാഹരണം മിഡില് ഈസ്റ്റ് ടെക്നിക്കല് യൂണിവേറ്സിറ്റി(METU) . ഈ യുണിവേര്സിറ്റികളില്‍ പഠിക്കുന്നവരില്‍ കൂടുതലും തുറ്കിയിലെ പണക്കാരു ടെ മക്കളും സൌദി അറേബ്യ പോലെയുള്ള മറ്റു അറബ് രാജ്യങ്ങളില് നിന്നു വരുന്നവരുമാണു. അപൂര്‍വം പാകിസ്ഥാനികളും. മിക്കവരും .സാമ്പത്തികമായി ഉയറ്ന്ന നിലയിലുള്ളവര്‍ തന്നെ. അതുകൊണ്ടു ഉയറ്ന്ന ഫീസു വാങ്ങാന് കഴിയുന്നു. അദ്ധ്യാപകര്ക്കും മറ്റു ജീവനക്കാര്ക്കും സാമാന്യം നല്ല പ്രതിഫലം കൊടുക്കാനും.

വടക്കന് സൈപ്രസ്സു തുറ്കി പോലെ ജനനിബിഡമല്ല. വളരെ കുറച്ചു വീടുകള് മാത്രമെ ഉള്ളൂ. ഉള്ളതും ചെറി യവ. പ്രകൃതി ഭംഗിയും തുറ്കിയുടെ അത്ര വരില്ല. ഒരു ദ്വീപായതു കൊണ്ടു ചുറ്റും കടല്തീരം ആകര്ഷകമാ യിരിക്കുന്നു. എന്നും വെയില് കൊള്ളാന് ഞങ്ങള്‍ ടെറസ്സില് പോയി നില്കുമായിരുന്നു. അപ്പോള് യു എന്നിന്റെ ഹെലികോപ്ടറ് തലക്കു മീതേ പറക്കുന്നതു കാണാം. ഞങ്ങള് താമസിക്കുന്ന സ്ഥലത്തു അവരുടെ ഒരു ഹെലിപാഡുണ്ടു. സാധനങ്ങള്കു , പ്രത്യേകിച്ചും, ഭക്ഷണ സാധനങ്ങള്കു തുര്കിയെ അപേക്ഷിച്ചു മൂന്നിരട്ടി വില ആണു. എല്ലാ സാധനങ്ങളും തുറ്കിയില് നിന്നു കടത്തി കൊണ്ടു വരുന്നവയാണു. പല കുടുംബങ്ങളി ലെയും ഒരംഗമെങ്കിലും ലണ്ടനിലോ ജെര്മ്മനിയിലോ ജോലി നോക്കുന്നുണ്ടു. അതിനാല് ഇങ്ലീഷ് തുറ്കിയിലെക്കാള് കൂടുതല്‍ പേര്ക്ക് സംസാരിക്കാന് കഴിയും. ബ്രിട്ടീഷ് കോളണി ആയിരുന്നതിന്റെ ഗുണം. ഹോട്ടലുകളും വളരെ കുറവു.. നമ്മുടെ ചെറിയ തട്ടുകടകളുടെ സ്റ്റൈലില് ചിലതു കാണാം. എന്നാലും വാരാന്ത്യത്തില് മാത്രം പ്രവറ്തിക്കുന്ന നിശാശാലകള് പലതും ഉണ്ടു. പ്രധാനമായും ധനികരായ വിദ്യാറ്ത്ഥി കളെ ഉദ്ദേശിച്ചു പ്രവറ്ത്തിക്കുന്നവ. മദ്യവും അവിടെ സുലഭം. കുട്ടികളെ വഴി പിഴപ്പിച്ചു പണം സമ്പാദിക്കാന് നമ്മുടെ നാട്ടിലും കലാശാലകള്കു ചുറ്റും പല സ്ഥാപന ങ്ങളും പ്രവര്ത്തിപ്പിച്ചു വരുന്നുണ്ടല്ലോ.

എന്റെ ക്ലാസ്സില് പഠിക്കുന്ന രണ്ടു പാകിസ്ഥാനി വിദ്യാറ്ഥികള്, സഫീറും ഇമ്രാനും, ഇടക്കു വീട്ടില് വരുമായിരുന്നു. അവരുടെ സെല് ഫോണില് പോലും ഹിന്ദി സിനിമയിലെ പാട്ടുകളാണു. അവരുടെ കയ്യില് ഏറ്റവും അടുത്തു പുറത്തുവന്ന സിനിമായുടെ കാസ്സറ്റും സി ഡി യും വരെ ഉണ്ടായിരുന്നു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയില് നിന്നു വന്നവരായിരുന്നു സഹീറും ഇമ്രാനും. ലതാമങ്കേഷ്കരുടെ ആരാധകര് . പഠിക്കാന് മിടുക്കന്മാര്‍ തന്നെ. ഹിന്ദി നന്നായി സംസാരിക്കും. മൂന്നാം വര്ഷം ആയിരുന്നു അവര്. പാചകം ഒക്കെ മിക്കവാറും തനിയെ തന്നെ. തീരെ നിവൃത്തിയില്ലാ ത്തപ്പോള് അടുത്തുള്ള ഒരു തട്ടുകടയില് നിന്നു കഴിക്കും.  മസാലപ്പൊടി പാക്കറ്റുകള് അവര് നാട്ടില്‍ പോയിട്ടുവന്നപ്പോള് കൊണ്ടുവന്നിട്ടുണ്ടു. ഞങ്ങള്ക്കും ചിലതു കൊണ്ടുവന്നു. ഞങ്ങളുടെ അടുത്തു താമസിക്കുന്ന യൂണിവേര്സിറ്റി ജീവനക്കാരി സുഹറായുടെ വീട്ടില് എല്ലാ ആഴ്ചയും അവര് വരുമായിരുന്നു, ബിരിയാണി ഉണ്ടാക്കാന് അവരെ പഠിപ്പിച്ചു കൊടുക്കാന്. അവിടെ വച്ചാണു ഞാന് ഇവരെ പരിചയപ്പെടുന്നുന്നതു.

സുഹറാ ഒരു പാചക വിദഗ്ദ്ധയാണു. എല്ലാവറ്കും ഭക്ഷണം പാചകം ചെയ്തു കൊടുക്കുന്നതില് സന്തോഷം ഉള്ളവര്. പ്രതിഫലമായി മറ്റുള്ളവരുടെ തൃപ്തി മാത്രം മതി അവറ്കു. സാമ്പത്തികമായി അത്ര മെച്ചമല്ല എങ്കിലും. സുഹറാ ഉണ്ടാക്കിയ രുചിയുള്ള ഭക്ഷണം ഞങ്ങളും കഴിച്ചിട്ടുണ്ടു. സുഹറാക്കു പാകിസ്ഥാനില് വന്നു അവിടെ ആരെയെങ്കിലും കല്യാണം കഴിച്ചു ജീവിക്കണമെന്നുണ്ടു. രണ്ടു കുട്ടികളായപ്പോള് ഭര്ത്താവുപേക്ഷിച്ചു വേറൊരു ത്തിയുമായി അടുത്തു തന്നെ താമസമുണ്ടു. സൈപ്രസ്സിലും തുറ്കിയിലെ പോലെ വിവാഹമോചനം സാധാരണമാണു. മകള്ക്കു ഇരുപതു വയസ്സായി, നാലു വയസ്സുള്ള ഒരു കുട്ടിയെയും അവള്കു നല്കി അവളുടെ ഭര്ത്താവും തുറ്കിയിലേക്കു വിട്ടു. തുര്ക്കിക്കാരെ ഇവറ്കു തീരെ ഇഷ്ടമല്ല, സുഹറായുടെ മകള് ചെറിയ ജോലിക്കു പോകും, മകന് അമ്മുമ്മയുടെ കൂടെയാണു വളരുന്നതു. നല്ല മിടുക്കനായ കുട്ടി.

നമ്മുടെ ‘പാക്കി‘കള് ഞങ്ങളുടെ വീട്ടിലും പതിവായി വന്നു തുടങ്ങി, പ്രത്യേകിച്ചും വാരാന്ത്യത്തില്. ശ്രീമതിക്കു വര്ത്തമാനം പറയാന് ആരെയെങ്കിലും കിട്ടുമല്ലോ എന്നു വിചാരിച്ചു ഞാന്‍ മിണ്ടാതിരിക്കും. അന്നു പാകിസ്ഥാനും ഇന്ത്യയുമായി എന്തോ കാര്യത്തില് പിണങ്ങി ഇന്ത്യയില് നിന്നുള്ള റേഡിയോ റ്റി വി പ്രക്ഷേപണം പാകിസ്ഥാനിലേക്കു നിറ്ത്തി വച്ചു. ശരിക്കും ജീവിതം വഴിമുട്ടിയതു പോലെ പാകിസ്ഥാ നിലെ അതിറ്ത്തി പ്രദേശത്തു താമസിക്കുന്ന വര്‍ക്ക് തോന്നിയത്രേ. ആ ദിവസങ്ങള്. അത്രമാത്രം ഇന്ത്യയെ അവര് ആശ്രയിക്കുന്നുണ്ടു. പൊതുവെ പാകിസ്ഥാനിലെ സാധാരണ ആള്കാറ്കു ഇന്ത്യക്കാരോടു വലിയ ശത്രുതയൊന്നും ഇല്ല, ക്രിക്കറ്റും ഹോക്കിയും കളി കാണുമ്പോഴല്ലാതെ. സാമ്പത്തികമായി നല്ലൊരു ഭാഗം ജനങ്ങള് ബുദ്ധിമുട്ടുന്നുണ്ടു. പക്ഷേ നേതാക്കന്മാറ്കു സ്വന്തം രാജ്യത്തിലെ പ്രശ്നങ്ങള് കൂടുമ്പോള് ഇന്ത്യയുമായുള്ള തറ്കം കൂട്ടി ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള ശ്രമം നടത്തുന്നു. പാകിസ്ഥാനില് ഇന്നും ഏറ്റവും നല്ല ജോലി പട്ടാളത്തിലാണു. ഒരു വീട്ടില് ഒരാള് പട്ടാളത്തില് ഉണ്ടെങ്കില് ആ വീട്ടിലെ എല്ലാവറ്കും വേണ്ട റേഷന് വീട്ടിലെത്തും. നല്ല ശമ്പളവും . അതുകൊണ്ടു ചെറുപ്പക്കാര് എല്ലാവരും പട്ടാളത്തില് ചേരാന് ആഗ്രഹിക്കുന്നു.

വീട്ടില് വന്നാല് പാട്ടും കേട്ടു കഥകളും പറഞ്ഞു രാത്രി പത്തു മണി വരെ ഇരിക്കും, ഞങ്ങളുടെ കോഴിക്കറിയും ചപ്പാത്തിയുംകഴിച്ചു. അവര് നല്ല ഒരു ചപ്പാത്തിക്കോല് പാകിസ്ഥാനില് നിന്നു കൊണ്ടുവന്നു തന്നു. വണ്ണം കുറഞ്ഞ നീണ്ട കോല്. അവര്‍ ശ്രീമതിയെ ‘ദീദി‘ എന്നു വിളിച്ചു. കുടുംബ രീതികളെല്ലാം നമ്മുടെതു പോലെ എന്നു അവറ് പറഞ്ഞു. ഒരു ദിവസം അവര് ഉണ്ടാക്കിയ ബിരിയാണിയും ആയി ആണു അവര് വന്നതു. നമ്മുടെ മലബാറന് ബിരിയാണി തന്നെ. അവരുമായി സമയം ചിലവഴിക്കുമ്പോള് ഇവരൊക്കെ എങ്ങനെയാണു നമ്മുടെ സ്ഥിരം ശത്രുക്കള് ആയതു എന്നു ഞങ്ങള്‍ ചിന്തിക്കും.

ഒരിക്കല് ഞങ്ങള് വടക്കന് സൈപ്രസ്സിന്റെ തലസ്ഥാന മായ നിക്കൊസ്യായില് പോയി, നമ്മൂടെ ‘പാക്കി‘കളും കൂടെ ഉണ്ടായിരുന്നു. രണ്ടു സൈപ്രസ്സുകള്ക്കും ഇടക്കുള്ള ബഫറ് സോണും മറ്റും കണ്ടു. ഗ്രീക് സൈപ്രസ്സിലേക്കു ഒന്നു എത്തി നോക്കി. പൊതുവെ നല്ല നിരത്തുകളും കെട്ടിടങ്ങളും. സാമ്പത്തികമായ മെച്ചപ്പെട്ട നില വിളിച്ചോതുന്നവ. യു എന് ഭടന്മാറ് തോക്കുമായി റോന്തു ചുറ്റുന്നുണ്ടു. പൊതുവേ ശാന്തമാണു അതിറ്ത്തി. അങ്ങോട്ടും ഇങ്ങോട്ടും തീരെ സഹകരണമില്ല. ആരും അങ്ങോട്ടും ഇങ്ങോട്ടും പോകാറില്ല. അതൃത്തിക്കു വളരെ അടുത്തു നില്കുമ്പോള് ആരൊക്കെയോ ഞങ്ങളെ ശ്രദ്ധിച്ചിരുന്നു, വിദേശികളായതുകൊണ്ടു ആരും ഒന്നും ചോദിച്ചില്ല. മറ്റേ വശത്തുള്ള വിമാനത്താവളമാണു ‘ലാറ്ണക്ക’. അവിടേക്കു തുറ്കിയില് നിന്നു വിമാനം ഇല്ല. വിദേശികളായ ഞങ്ങള്കും . അല്ലെങ്കില് ലാറ്ണക്ക വിമാനത്താ വളത്തില് നിന്നു ഞങ്ങള്കു എളുപ്പത്തില് ദ്യുബായിലെക്കോ ബഹ്രെനിലേക്കൊ പറക്കാമായിരുന്നു.അവിടെ നിന്നു ഇന്ത്യയിലേക്കും.

സുഹ്രായുടെ   കൊച്ചുമകന്‍ 
ഓറഞ്ചു തോട്ടത്തില്‍                                   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ